ഏകനായി

ആറ്റുനോറ്റെതിയെന്നമ്മതന്‍ വീട്ടില്‍ ഞാന്‍
അവിടെയെങ്ങുമാരുമില്ല
ആരുമില്ലാനെരമേകനായാ-
ചാരുകസേരതന്മേലെ
ആ നേരമെന്‍ അനുജത്തി തന്‍ ,
വാക്കുകള്‍ എന്‍ കാതിലൂടെ മുഴങ്ങി
പോകേണ്ട ചേട്ടാ പോയിയെന്നാലോ
അവിടാരുമുണ്ടാകില്ല
എന്‍റെ അമ്മാവനും രണ്ടു  പുത്രന്മാരു-
മവിടെ ഉണ്ടായിരുന്നെങ്ങിലും
എന്‍റെ അമ്മാവന്റെ  പുത്രരേ ഓര്‍ത്തു
ഞാന്‍ ചാരിയിരിക്കുന്ന നേരം
അങ്ങണവാടിയില്‍ നിന്നുപ്പുമാവുമായി
മാതുലപുത്രന്മാര്‍ വന്നു
ആ നേരമെന്റെ വിഷാദം മാഞ്ഞുപോയി
സന്തോഷമെന്നില്‍ നിറഞ്ഞു .

                                  - അമല്‍ .പി.വി.

                     10 -E